ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ.
അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.
 
പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മാത്രം ഉപയോഗിക്കാനുള്ളതായതിനാല്‍ ആയിരിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാത്രമല്ല ബാങ്ക് തിരഞ്ഞെടുപ്പിന് പോലും ഇടതന്മാരുടെ ഫോട്ടോകള്‍ ഇങ്ങനെ നിരന്നിരിക്കുമ്പോള്‍ ഒന്ന് ചോദിക്കട്ടെ.
 
പാര്‍ട്ടി പോയി പകരം വ്യക്തിയായോ ഇടതന്മാര്‍ക്കും. അതുകൊണ്ടല്ലേ വിവരമുള്ളവര്‍ പറയുന്നത് ഇടതുപാര്‍ട്ടികള്‍ പൊളിയുന്നു എന്ന്. ഇപ്പോള്‍ ഉത്സവപറമ്പിലെ സേമിയാ കച്ചവടക്കാരെക്കാള്‍ ഗതികെട്ടാണ് ഇടതന്മാര്‍ വ്യക്തിചിത്രങ്ങളുമായി നടക്കുന്നത്. അവര്‍ക്കൊക്കെ ഇവരോട് എന്താണ് ബന്ധം. തുറപ്പുഗുലാന്‍ ഇറക്കി വിടുന്നു ചേട്ടന്മാര്‍ എന്നു മാത്രം. ഒറ്റപ്പെട്ട കൊലപാതകത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടി എല്‍.ടി.ടി.യെ പോലെയല്ലോ ടി.പി ചന്ദ്രശേഖരനെ കൊന്നത്. ജയിലറ ഞങ്ങള്‍ക്ക് മണിയറയാണെന്നും തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടും എന്നൊക്കെ പറയുന്നവര്‍ മൊഴിമാറ്റി പറയല്‍ വിപ്ലവത്തിന്റെ അധാര്‍മ്മികപാതയിലാണ്. സത്യത്തില്‍ ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്ന ഈ മാപ്പുസാക്ഷികളുടെയും കൊലയാളികളുടെയും ഒക്കെ ചിത്രം വച്ചല്ലേ ഇവര്‍ പൂജിക്കേണ്ടത്. പുഷ്പാര്‍ച്ചന.. പൂജ തന്നെയാണല്ലോ.
 
ഈയിടെയായി മരിച്ചവരുടെ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് ഇടത് കൂട്ടങ്ങളില്‍ വലിയ ഡിമാന്റാണ്. മരിച്ചാലേ ബോര്‍ഡ് വയ്ക്കൂ എന്ന് നിര്‍ബന്ധമുള്ളതുപോലെയാണ് കാര്യങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ തന്റെയൊരു ഫഌക്‌സ് ബോര്‍ഡും ആദരവും കാണാന്‍ പി.ഗോവിന്ദപിള്ള എത്ര കൊതിച്ചുകാണും. മരിച്ചുകഴിഞ്ഞപ്പോള്‍ പാര്‍ട്ടി ബുദ്ധിജീവിയായി. ഇത് ശരിയല്ല സഖാക്കളെ. ടി.വി.രാജേഷിന്റെയും സ്വരാജിന്റെയും ശ്രീരാമകൃഷ്ണന്റെയും ചിത്രങ്ങള്‍ ഫഌക്‌സാക്കാന്‍ ആത്ര മോശമോ ?
എന്തിന് പിണറായിയുടെ മാത്രം ചിത്രം? ഇടതു ഭാഷാപണ്ഡിതന്മാരായ ജി.സുധാകരന്റെയും ജയരാജന്റെയും ഒക്കെ ഫഌക്‌സായാല്‍ എന്താ. ആരെങ്കിലും ആസനത്തില്‍ കമ്പികേറ്റുമോ സുകുമാരന്മാരേ. ഫഌക്‌സ് ബോര്‍ഡ് നിറഞ്ഞു നില്‍ക്കുന്ന ഇ.പി.ജയരാജന്‍ ചിത്രം ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക.
 
ഒരു വിപ്ലവകാളേസിസ് അല്ലേ അത്. പിന്നെ ഒത്തിരി ഗോവിന്ദന്മാര്‍ വേറെയും ഉണ്ടല്ലോ. അവരൊക്കെ ശിവാലയഓട്ടത്തിന് മാത്രം ഓര്‍മ്മിക്കപ്പെട്ടാല്‍ മതിയോ. റഷ്യയില്‍പോലും ഇപ്പോള്‍ വേണ്ടാത്ത മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍ ചിത്രങ്ങള്‍ക്ക് ഇവിടെ നല്ല ഡിമാന്റാണ്. സ്റ്റാലിന്റെയും പിണറായിയുടെയും ചിത്രങ്ങള്‍ക്ക് ഒരേ വികാരവിചാരമാണ് ഉള്ളതെന്ന് ഏത് കെ.ഇ.എന്നും സമ്മതിക്കും. മരിച്ചവരോട് ഇത്രയും ബഹുമാനമുള്ള ഒരു പാര്‍ട്ടി മറ്റൊന്ന് ലോകത്ത് കാണില്ല. ജീവിച്ചിരിക്കുന്നവരുടെ കൂടെയേ ഇവര്‍ക്ക് വിരോധമുള്ളൂ. ഒരു സംസ്ഥാന പുകസാ സമ്മേളനത്തിന് പി.കേശവദേവിന്റെ ഫഌക്‌സ് വരെ ഉണ്ടായിരുന്നു. പുകസാ സെക്രട്ടറി മുരളി സാറിന്റെയും പ്രസിഡന്റ് പ്രേത സാഹിത്യകാരന്റെയും ചിത്രമൊഴിച്ച്. ചിത്രങ്ങളിലേയ്ക്ക് വരണോ അതിവേഗം ചരമപ്പെടുക.
 
എന്നാലും ചില വിദേശചിത്രങ്ങള്‍ അല്‍പം കടന്ന കയ്യല്ലേ. ഏയ് അങ്ങനെ ചിന്തിക്കണ്ട. ഉത്സവ സ്ഥലത്തെ സേമിയാ പരസ്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയുമൊക്കെ ദേവി സേമിയ കുടിക്കുന്നതിന്റെ കൂറ്റന്‍ ചിത്രമുണ്ടല്ലോ. അവരൊക്കെ ആ സേമിയ കുടിച്ചതിന്റെ നേര്‍ച്ചിത്രമാണോ അത്. എല്ലാം ഒരു പരസ്യം അല്ലേ പുഷ്പാംഗദാ.. അതേ അണ്ണാ. ഈ അണ്ണന്മാരുടെ ഫോട്ടോവയ്ക്കാന്‍ കൊള്ളാത്തതുകൊണ്ട് ആ അണ്ണന്മാരുടെ ഫോട്ടോ വയ്ക്കുന്നു. അത്രമാത്രം. ഫോട്ടോയ്ക്ക് ഒരു അന്തസ്സും എരണവും ഒക്കെ വേണ്ടേ പൈതങ്ങളെ... നോക്കുമ്പം കാണാന്‍ ഒരു സ്റ്റൈല്.. ഏത്...

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2013, മേയ് 12 7:52 PM

    I'm curious to find out what blog system you are working with? I'm
    having some small security problems with my latest blog and I
    would like to find something more secure. Do you have any suggestions?


    Also visit my blog; http://puregarciniacambogiablog.org

    മറുപടിഇല്ലാതാക്കൂ
  2. Very informative blog .
    Thank you very much .
    Keep posting .

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                       എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു.  കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.                         ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപ