ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 10, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതയ്ക്കാന്‍ ഒരു ചെങ്കൊടി; മുകുന്ദനും വേണം

എഴുപത് വയസ്സുള്ള എം. മുകുന്ദന്‍ അറുപത്തിയെട്ടുകാരനായ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഈയിടെ വിജയേട്ടാ എന്ന് വിളിച്ച് ഒരു ലേഖനം എഴുതി. ആധുനിക സാഹിത്യ പ്രവണതകളിലൂടെ കമ്യൂണിസ്റ്റുകാരെ വെകിളിപിടിപ്പിച്ച ഈ എഴുത്തുകാരന്റെ ധൈഷണിക ദാസ്യത്തിന്റെ ലക്ഷ്യമെന്ത് ? ഇതിനകം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.മുകുന്ദനെ ഫോണിലൂടെ ''മുകുന്ദേട്ടാ...'' എന്നു വിളിച്ചുകാണും. ഇരുവരും കരളും ഹൃദയവും വാരിപുറത്തിട്ടുകൊണ്ട് ചിരിക്കുന്നതും ആനന്ദം കോരിക്കുടിക്കുന്നതും കാണാനുള്ള ഭാഗ്യം നമുക്കൊന്നുമുണ്ടായില്ലല്ലോ എന്ന എന്റെ ദുഃഖം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ. ''എനിക്കൊരാഗ്രഹം കൂടിയുണ്ട്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നു വിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നര വയസ്സ് എനിക്ക് കൂടുതലുണ്ട്.'' (എം.മുകുന്ദന്‍ ഫെബ്രുവരി 19 ന്റെ ദേശാഭിമാനി വാരികയിലെഴുതിയ 'വിജയേട്ടനു ഒരു മയ്യഴിച്ചിരി' എന്ന ലേഖനത്തില്‍ നിന്ന്) പിണറായി വിജയന്റെ വിപ്ലവച്ചിരിയുടെയും മുകുന്ദന്റെ നാണം കുണുങ്ങിച്ചിരിയുടെയും ചിത്രങ്ങള്‍ ഈ ലേഖ