ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 16, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചങ്ങമ്പുഴയെ കമ്യുണിസ്റ്റാക്കരുത്

ചങ്ങമ്പുഴയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ' ജനസംസ്‌കൃതി ' ഒരുക്കിയ കളിത്തോഴി എന്ന നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വേളയില്‍ , ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കമ്യുണിസ്റ്റ്കാരനാക്കികൊണ്ട്  വി.എസ് അച്യുതാനന്ദന്‍ സംസാരിച്ചത് കേട്ടു. പക്ഷേ, രോഗം മനസ്സിലായില്ല !   ' ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. പവിത്രമായ സ്ത്രീ  പുരുഷ പ്രണയത്തിനു വേണ്ടിയാണ് അദേഹം പാടിയത്. കമ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് കര്‍ഷക സംഘം പിറന്നു വീണതിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നപോലെയായിരുന്നു അദ്ധേഹത്തിന്റെ വാഴക്കുല എന്ന കവിത. എക്കാലത്തെയും മികച്ച കാവ്യമായ രമണന്‍ കാലഘട്ടത്തിന്റെ നൊമ്പരമായി. അക്കാലത്ത് നില നിന്നിരുന്ന യാഥാസ്ഥിതികതയെ പിച്ചിചീന്തുന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത് 'ശാന്തം പാപം , ശാന്തം പാപം !                                     ചങ്ങമ്പുഴ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍ , കര്‍ഷക സംഘത്തിന്റെ പിറവിക്കുള്ള പശ്ചാത്തലം സൃഷ്ട്ടിക്കാനായിരുന്നു താന്‍  ' വാഴക്കുല ' എഴുതിയത് എന്ന വി.എസിന്റെ നിരീക്ഷണത്തിനെതിരെ കോടതിയെ സമീപിക്കുമായിരുന്നു