ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ 1, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുത്തരിക്കണ്ടം സി പി എം കൊയ്‌തെടുത്തു :ഇ.വി ശ്രീധരന്‍

                                                                       തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനിയില്‍ ഒരു പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നെല്‍വയലും കൂടി ഉണ്ടാവുകയാണ്. നെല്‍വയല്‍ ഒരു സാര്‍വലൗകിക കമ്യൂണിസ്റ്റ് തമാശയാണ്. നെല്‍വയല്‍ സൃഷ്ടിച്ചുകൊണ്ട് ചതിച്ചത് സാക്ഷാല്‍ ശ്രീപത്മനാഭനെയാണ്.കൃഷിമന്ത്രി രത്‌നാകരന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ജയന്‍ ബാബു നല്‍കിയ ഒരു ഓണസമ്മാനമാണിത്. ശ്രീപത്മനാഭനെയും പഴവങ്ങാടി ഗണപതിയെയും വിശാലനേത്രങ്ങള്‍കൊണ്ട് നോക്കിനില്‍ക്കുന്ന പുത്തരിക്കണ്ടം മൈതാനി നഗരസഭയുടെ സ്വന്തമാണ്. സി.പി.ഐ (എം) എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത് തങ്ങളുടെ സ്വന്തമാണെന്നും വിചാരിക്കുന്നുണ്ട്. മണ്ണെല്ലാം മണ്ണിനുവേണ്ടി പൊരുതിയവരുടേതാണല്ലോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളം അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. ചരിത്രവും സംസ്‌ക്കാരവും കലകളും സാഹത്യവുമൊക്കെ അതിന്റെ സ്വത്താണെന്നു വിശ്വസിക്കുന്നു. സൈ്വരണീചരിതത്തിലെ ആദിരൂപങ്ങളിലൊന്നായ പുത്തരിക്കണ്ടം മാധവിയും സി.പി.എമ്മിന്റെ മനസ്സില്‍ ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളില്‍ ഒരാള്‍തന്നെയായിരിക്കും.