ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാരതം കേഴുന്നുവോ?


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന് ലോകമെങ്ങും വാഴ്ത്തിപാടുന്ന ഭാരതം,ആറോ ഏഴോ ആളുകള്‍ക്ക്   മുന്പില്‍ പലപ്പോഴും വിറങ്ങലിച്ചു നിന്നിട്ടുണ്ട്. ലോകമാകെ തീവ്രവാദത്തെ അടിച്ചമര്‍ത്തി മുന്നേറുമ്പോള്‍ തീവ്രവാദത്തിന്റെ  വിളനിലമായി ഭാരതം മാറിയതില്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക്  പൂര്‍ണമായി ജനങ്ങളില്‍ സ്വാധീനം  ചെലുത്താനു കഴിഞ്ഞിട്ടില്ല  എന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു .
പുറത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കാള്‍  ഉപരി ഭാരതം ഇന്ന് അത്യധികം ഭയപ്പാടോടു കൂടി നോക്കി കാണേണ്ടതു  ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തനങ്ങളെയും  അതിനു ചുക്കാന്‍ പിടിക്കുന്ന ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരുപക്ഷെ കുത്തകയാക്കി  വച്ചിരിക്കുന്ന ചെറുതെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ഐക്യത്തെയും തര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കരെയാണ്.ഇവര്‍ക്ക് അറിയാതെയാണെങ്കിലും നാം നല്‍കുന്ന പിന്തുണ ജനങ്ങളില്‍ നിന്നുള്ള ധാര്‍മിക പിന്തുണയായി ഇവര്‍ കാണുന്നു,അതുമല്ലെങ്കില്‍ വ്യഖ്യാനിക്കപെടുന്നു.
ഒരേ സമയം സ്വാതന്ത്രത്തിന്റെ മധുരം നനഞ്ഞ രണ്ടു രാജ്യങ്ങള്‍ ആണ് ഇന്ത്യയും പാകിസ്ഥാനും. ഇന്നും ആഭ്യന്തര കലാപങ്ങള്‍  മൂലം അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും സുസ്ഥിരമായ ഭരണ സംവിധാനങ്ങളോ സ്വൈര്യ ജീവിതമോ അന്യം നില്‍ക്കുന്ന പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ അയല്‍രാജ്യം എന്ന നിലക്ക് നാം സുരക്ഷിതരാണ്‌,നമ്മുടെ രാജ്യം സുരക്ഷിതമാണ് എന്നൊന്നും കരുതുക വയ്യ.എന്നാല്‍ നമ്മുടെ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ നേരിടേണ്ടത് നമ്മുടെ കടമയാണ്.
                                                                        ഭീകരപ്രവര്‍ത്തനങ്ങള്‍  നേരിടുന്നതില്‍ ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്ന ഭീരുത്വമാണ് കുറ്റകരമായ ഈ താത്പര്യകുറവാണ് നാമിന്നു കാണുന്ന വിധത്തില്‍ വിവിധ പ്രദേശങ്ങള്‍ കീഴടക്കാന്‍ ഫാസിസ്റ്റുകളെ പ്രാപ്തമാക്കിയത്.ഇത് തന്നെയാണ് ലോകമാകെ കീഴടക്കാനുള്ള തങ്ങളുടെ ഹീന പദ്ധതികള്‍ താമസിയാതെ തന്നെ പൂര്‍ണമായി വിജയിക്കുമെന്ന് വിശ്വസിക്കാന്‍ ഫാസിസ്റ്റുകളെ പ്രേരിപ്പിക്കുന്നതും. ഫാസിസം ചരിത്രത്തിന്റെ ഒരു പിഴവ് മാത്രമാണ്.ചരിത്രത്തെ മാറ്റിമറിക്കാനോ സാമൂഹ്യ വൈരുദ്ധ്യങ്ങളെ മറികടക്കാനോ ഫാസിസത്തിന്റെ കൈവശം യാതൊരു ഒറ്റമൂലിയും ഇല്ല.ദേശാതിര്ത്തികളിലെ പോരാട്ടമല്ല,ഓരോ മനുഷ്യനും തന്റെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമാണ് സ്ഥായിയായിട്ടുള്ളത്.ഇത് പക്ഷെ ഇത് ഫാസിസമോ ഇന്ന് നമ്മെ ആക്രമിക്കുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ പ്രത്യയശാസ്ത്രം  ആയ മതരാഷ്ട്രവാദമോ അല്ല,മറിച്ച് കാലങ്ങളായി നാം ഉയര്ത്തികൊണ്ടിരിക്കുന്ന സോഷ്യലിസം എന്ന മനുഷ്യന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന വികരമാണിത്. ലോകമാകെ തങ്ങളുടെ കയ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ ഇല്ലാതാക്കാനുള്ള പോരാട്ടം നാം ഏറ്റെടുക്കണം.
 
 
 
രാഷ്ട്രീയത്തെ അരാഷ്ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം  കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തിസങ്കീര്‍ത്തനങ്ങള്‍ കൊണ്ട്
തിരിച്ചറിവുകളെ തരികിടകള്‍ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങള്‍ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത  കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത  കൊണ്ട്
അന്വേഷണങ്ങള്‍ക്കെതിരെ   അപവാദങ്ങള്‍  കൊണ്ട്
അട്ടിമറിക്കുന്നവര്‍ക്കെതിരെ
വീക്ഷണങ്ങളെ അക്രമം കൊണ്ട്
നേരിടുന്നവര്‍ക്കെതിരെ
നമുക്ക് കരുതിയിരിക്കാം
 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം